കബറിടത്തില്‍ കണ്ടതും ചരിത്രം മൊഴിഞ്ഞതും...

Monday, 30 November -0001
News Image

ക്രിസ്തുവര്‍ഷം 52 മുതല്‍ 72 വരെ നീണ്ടുനിന്ന പ്രേഷിത പ്രവര്‍ത്തനത്തിനൊടുവില്‍ തോമ്മാശ്ലീഹാ മൈലാപ്പൂരില്‍ രക്തസാക്ഷിത്വം വരിച്ചെന്നും അവിടെത്തന്നെ സംസ്‌കരിക്കപ്പെട്ടെന്നുമാണു പാരമ്പര്യം. പിന്നീട്‌മൈലാപ്പൂര്‍ മാര്‍ത്തോമ്മാ നസ്രാണികളുടെ തീര്‍ഥാടനകേന്ദ്രമായി മാറി. വളരെക്കാലത്തേക്ക് അവരുടെ മെത്രാപ്പോലീത്തയുടെ ആസ്ഥാനമായിത്തീരുകയും ചെയ്തു. മാര്‍ത്തോമ്മാ നസ്രാണികളുടെ ആധ്യാത്മിക ജീവിതത്തില്‍ ഒരു സുപ്രധാനമായ സ്ഥാനമാണ് തോമ്മാശ്ലീഹായുടെ കബറിടത്തിനുണ്ടായിരുന്നത്. അവര്‍ മൈലാപ്പൂരിലേക്കു തീര്‍ഥാടനം നടത്തുകയും കബറിടത്തില്‍നിന്നു മണ്ണെടുത്തുകൊണ്ടുവരികയും അതു പുണ്യകര്‍മ്മങ്ങള്‍ക്കും ഹന്നാന്‍ വെള്ളം വെഞ്ചരിക്കുന്നതിനും ഉപയോഗിക്കുകയും ചെയ്തിരുന്നു.

1517ല്‍ ഒരു സംഘം പോര്‍ച്ചുഗീസുകാര്‍ മൈലാപ്പൂര്‍ സന്ദര്‍ശിച്ച് മാര്‍ത്തോമ്മാ ശ്ലീഹായുടെ കബറിടം വണങ്ങുകയുണ്ടായി. 1523-24ല്‍ അവര്‍ കബറിടത്തില്‍ ചില അറ്റകുറ്റപ്പണികള്‍ നടത്തുകയും അവിടെ ഗവേഷണം നടത്തുകയും ചെയ്തു. കുഴിമാടം തുറന്നുപരിശോധിച്ചപ്പോള്‍ അവിടെനിന്നു തലയോടിന്റെ കുറെ ഭാഗവും ഏതാനും അസ്ഥിക്കഷണങ്ങളും ഒരു കുടം മണ്ണും ഒരു ശൂലാഗ്രവും കണ്ടെത്തി. 1533ല്‍ പോര്‍ച്ചുഗീസ് രാജാവിന്റെ കല്പനപ്രകാരം മൈലാപ്പൂര്‍ കബറിടത്തെപ്പറ്റി വിശദമായ പഠനം നടത്തി. ഈ ഗവേഷണങ്ങളുടെ ഫലമായി ശവകുടീരത്തില്‍ നിന്നു ലഭിച്ച വസ്തുക്കള്‍ തോമ്മാശ്ലീഹായുടെ തിരുശേഷിപ്പുകള്‍ തന്നെയാണെന്നു പോര്‍ച്ചുഗീസ് അധികാരികള്‍ക്കു ബോധ്യമായി.

ശ്ലീഹായെ കുത്തിക്കൊല്ലാന്‍ ഉപയോഗിച്ച ശൂലത്തിന്റെ അഗ്രം ഒരു ഗ്രാനൈറ്റ് സ്തംഭത്തില്‍ ചില്ലിട്ടു സൂക്ഷിച്ചു. പിന്നീട് അതു പോര്‍ച്ചുഗീസ് കേന്ദ്രമായ ഗോവയിലേക്കു കൊണ്ടുപോയതായി പരാമര്‍ശിക്കപ്പെടുന്നു. ഇന്ന് ഈ സ്തംഭം ഗോവയിലുള്ള' ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ'യുടെ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. 1630ല്‍ ഗോവയിലെ മ്യൂസിയത്തില്‍ ഒരു ചാപ്പല്‍ നിര്‍മിച്ചു സ്തംഭം അവിടെ സ്ഥാപിച്ചതായി ഇതിനോടു ചേര്‍ന്നുള്ള ലിഖിതത്തില്‍നിന്നു വ്യക്തമാണ്:

This pillar was brought from San Thome, Madras. A piece of the Irom lance with which St. Thomas the Apostle was supposed to have been killed, was preserved in the small niche at the top of the Pillar. On the either side of the Pillar are depicted the Apostle St. Thomas and St. Francis of Assissi. The Small Shrine (Chapel) was made in 1630 C.E. എന്നാല്‍, സ്തംഭത്തിന്റെ മുകള്‍ഭാഗത്തു ചില്ലിട്ടു സൂക്ഷിച്ചിരുന്ന ശൂലാഗ്രം കാലക്രമത്തില്‍ നഷ്ടമായി. (ചില്ല് പൊട്ടി നഷ്ടമായതോ കവര്‍ന്നെടുത്തതോ ആകാമെന്നു കരുതുന്നു). 

മാര്‍ത്തോമ്മാശ്ലീഹായുടെ പാദസ്പര്‍ശമേറ്റ മദ്ധ്യകേരളത്തിലെ നിരണം എന്ന സ്ഥലത്ത് തോമ്മാശ്ലീഹായുടെ നാമത്തില്‍ ഒരു ദൈവാലയം സ്ഥാപിക്കുവാന്‍ സാഹചര്യമുïായപ്പോള്‍ ശ്ലീഹായുടെ തിരുശേഷിപ്പിനൊപ്പം ഈ സ്മരക സ്തംഭം സ്ഥാപിക്കണമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം ആഗ്രഹിച്ചു. 2013ല്‍ ഗോവയിലെ 'ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ' യുടെ അധികാരികളുമായി അദ്ദേഹം  ബന്ധപ്പെട്ടു. അവരുടെ നിര്‍ദ്ദേശാനുസരണം ഡല്‍ഹിയിലുളള 'ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ'യുടെ  ഡയറക്ടര്‍ ജനറലായ ശ്രീ പ്രവീണ്‍ ശ്രീവാസ്തവയെ പത്തനംതിട്ട പാര്‍ലമെന്റംഗം ശ്രീ ആന്റോ ആന്റണി വഴി അതേ വര്‍ഷം സെപ്തംബറില്‍ മാര്‍ ജോസഫ് പെരുന്തോട്ടം ബന്ധപ്പെടുകയും നടപടികള്‍ തുടരുകയും ചെയ്തു.  2015 സെപ്തംബര്‍ ഒന്നാം തീയതി ശ്രീ പ്രവീണ്‍ ശ്രീവാസ്തവയുടെ പിന്‍ഗാമി ഡോ. രാകേഷ് തിവാരി സൗമനസ്യപൂര്‍വ്വം അനുവാദം നല്കുകയും അതിന്‍പ്രകാരം നിര്‍മ്മിച്ച സ്തംഭത്തിന്റെ ശരിപ്പകര്‍പ്പ് 2016 ജൂലൈ ഒന്നാം തീയതി അഭി. ജോസഫ് പെരുന്തോട്ടം പിതാവിനു ലഭിക്കുകയും ചെയ്തു.

ചരിത്രസ്തംഭത്തിന്റെ ഈ അസ്സല്‍ പകര്‍പ്പ് 2016 ജൂലൈ 10-ാം തീയതി, സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ മേജര്‍ ആര്‍ച്ച്ബിഷപ്പാ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവിന്റെ മഹനീയ കാര്‍മ്മികത്വത്തില്‍ നിരണത്തെ മാര്‍ത്തോമ്മാശ്ലീഹാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ സ്ഥാപിക്കപ്പെട്ടു. മാര്‍ത്തോമ്മാശ്ലീഹായുടെ മരണ കാരണമായ ശൂലാഗ്രം സൂക്ഷിച്ചിരുന്ന സ്തംഭത്തിന്റെ ശരിപ്പകര്‍പ്പ് ഇപ്പോള്‍ പുരാതന ക്രൈസ്തവ കേന്ദ്രമായ നിരണത്ത് സ്ഥാപിക്കാന്‍ താല്പര്യമെടുക്കുകയും പരിശ്രമിക്കുകയും ചെയ്തു

 

 


Latest News

പ്രിയപ്പെട്ട മാത്യു വെട്ടിത്താനത്തച്ചന് ചങ്ങനാശേരി അതിരൂപതാ കുടുംബത്തിന്റെ ആദരാഞ്ജലികൾ ...
വത്തിക്കാൻ്റെ ജപ്പാനിലെ അപ്പസ്തോലിക് നുൺഷ്യോ ആർച്ച് ബിഷപ് മാർ ജോസഫ് ചേന്നോത്ത് കാലം ചെയ്തു.
അഭിവന്ദ്യ പോള്‍ ചിറ്റിലപ്പിള്ളി പിതാവിന് ചങ്ങനാശേരി അതിരൂപതയുടെ ആദരാഞ്ജലികൾ .
റവ. ഫാദർ ജോർജ് കുരിശുംമൂട്ടിൽ കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ
ബർണാർദച്ചൻ: സുറിയാനി കത്തോലിക്കരുടെ പ്രഥമ സഭാചരിത്രകാരൻ
അജപാലന ആഭിമുഖ്യങ്ങളില്‍ കാതലായ മാററങ്ങള്‍ വരുത്തണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ പിതാവിന്‍റെ ജീവിതരേഖ
അഭിവന്ദ്യ മാർ ജോസഫ് പവ്വത്തിൽ നവതിയുടെ നിറവിൽ
കോവിഡ് ബാധിച്ചവരുടെ മൃതദേഹം ദഹിപ്പിക്കുന്നതിനു തടസമില്ല: ചങ്ങനാശേരി അതിരൂപത.
സഹന പുത്രി വി. അൽഫോൻസാമ്മ
റവ. സി. ജെയിൻ കൊട്ടാരം CMC (1935-2020):
Mar James Kalacherriyude Edayalekhanamgal Oru Padanam (Trans. Fr Sebastian Kalacherry)
അതിരൂപതാദിനത്തില്‍ 'ഹരിതസമൃദ്ധി' യ്ക്ക് തുടക്കം
മോൺസിഞ്ഞോൾ ജോർജ് കൂവക്കാട് വത്തിക്കാൻ കേന്ദ്രകാര്യാലയത്തിൽ നിയമിതനായി.
ഈശോയുടെ ‘ഇരട്ട’യായ തോമാശ്ലീഹാ. ദുക്റാന തിരുനാളും നസ്രാണികളും: ജൂലൈ 3 - ദുക്റാന തിരുനാളാചരണം
133-ാമത് അതിരൂപതാ ദിനാഘോഷ റിപ്പോര്‍ട്ട്
21-ാമത് ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ റിപ്പോര്‍ട്ട്
അഞ്ചാമത് അതിരൂപതാ മഹായോഗം 2020 ഡിസംബര്‍ 16-19 തീയതികളില്‍
ജപമാല പ്രാര്‍ത്ഥനയുടെ ലുത്തീനിയയിൽ മൂന്നു യാചനകൾ കൂട്ടിച്ചേര്‍ക്കാന്‍ ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശം.
പാലക്കാട് രൂപതയുടെ പ്രഥമ സഹായ മെത്രാനായി മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അഭിഷിക്തനായി
ചങ്ങനാശേരി അതിരൂപതയുടെ ഔദ്യോഗിക യൂറ്റൂബ് ചാനലായ MAAC TV ഉദ്ഘാടനം ചെയ്തു.
പ്രവാസികൾക്കു യാത്രാ ടിക്കറ്റ് നൽകി ചങ്ങനാശേരി പ്രവാസി അപ്പസ്തോലേറ്റ്
‘സൂലാഖാതിരുന്നാൾ (സ്വർഗാരോഹണത്തിരുന്നാൾ)’
133 മത് അതിരൂപതാ ദിനം മെയ് 20-ാം തീയതി ചങ്ങനാശ്ശേരി അതിരൂപതാ കേന്ദ്രത്തിൽ ആചരിച്ചു.
ദൈവകാരുണ്യത്തിന്റെ മനുഷ്യമുഖം
തരിശുഭൂമിയിലെ കൃഷി
അത്യപൂര്‍വ്വമായൊരു പെസഹാചരണം
ഈ വര്‍ഷം വീടുകളിലെ പെസഹാചരണത്തിനു ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ദൈവത്തില്‍ ആശ്രയിച്ചും ജാഗ്രത പുലര്‍ത്തിയും ഈ പകര്‍ച്ചവ്യാധിയെ നമുക്ക് അതിജീവിക്കാം
അതിരൂപതയില്‍ മതബോധനം സ്മാര്‍ട്ടാകുന്നു.
സാമ്പത്തിക സംവരണം നടപ്പിലാക്കാത്ത കേരള സർക്കാർ നടപടി കടുത്ത അനീതി: രൂപതകളുടെ സംയുക്ത സമിതി.
സാമ്പത്തിക സംവരണവും നീതി നിഷേധങ്ങളും
ഭരണഘടനാപരമായ വിദ്യാഭ്യാസ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം
പെന്തക്കോസ്തായ്ക്ക് ഒരുക്കമായി പ്രാര്‍ത്ഥനാദിനങ്ങള്‍
ജീവകാരുണ്യത്തിന് 43 കോടി ചിലവഴിച്ച് അതിരൂപത
അതിരൂപതാ എക്‌സലന്‍സ് അവാര്‍ഡ് പ്രൊഫ. ജെ. ഫിലിപ്പിന്
മാര്‍ നെസ്‌തോറിയസിന്റെ കൂദാശക്രമത്തെക്കുറിച്ച്
ആത്മാര്‍ത്ഥ നിറഞ്ഞ സൗഹൃദങ്ങള്‍ക്ക് ഉടമയായ പാടിയത്തച്ചന്‍
ഡിസംബര്‍ 18 അത്ഭുതസ്ലീവായുടെ തിരുനാളാചരണം
മോൺ. കണ്ടങ്കരി: ആധുനിക ചങ്ങനാശേരിയുടെ ശില്പി
..ചർച്ച് ബിൽ വെബ്‌സൈറ്റിൽ നിന്നും പിൻ വലിക്കണം: ജാഗ്രതാ സമിതി
ഞായറാഴ്ചകളിലെ പിഎസ്‌സി പരീക്ഷ ഒഴിവാക്കണം: കത്തോലിക്കാ കോൺഗ്രസ്
മതസ്വാതന്ത്ര്യം ധ്വംസിക്കുന്ന നിലപാടുകള്‍ അംഗീകരിക്കാനാവില്ല: ജാഗ്രതാസമിതി
മതബോധനശുശ്രൂഷയും സഭാത്മക ജീവിത പരിശീലനവും
ദേശീയ വിദ്യാഭ്യാസനയം കുറ്റമറ്റരീതിയില്‍ രൂപീകരിക്കണം
പഞ്ചവത്സര അജപാലനപദ്ധതി ദ്വിതീയ വര്‍ഷം
കുട്ടനാടിനു സമഗ്രവികസനം: മന്ത്രി ജി. സുധാകരന്‍
ക്രൈസ്തവ നവോത്ഥാന മുന്നേറ്റങ്ങളെ അവഗണിക്കുന്നത് അപലപനീയം: ജാഗ്രതാസമിതി
കുട്ടനാട്ടില്‍ വേണ്ടത് പരിസ്ഥിതിക്കിണങ്ങുന്ന പദ്ധതികള്‍: മാര്‍ പെരുന്തോട്ടം 
വിശുദ്ധിയുടെ പരിമളം പരത്തുന്ന ഓർമ
2018-ലെ ജലപ്രളയവും കുട്ടനാടിന്റെ പുനര്‍സൃഷ്ടിയും.
ഭരണഘടനാവിരുദ്ധതയുടെ ഇരുവഴികളിലൂടെ സര്‍വ്വാധിപത്യത്തിലേക്ക് ??
മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത സപ്തതിയിലേക്ക്
മാണിക്യക്കല്ലായ മാര്‍ഗ്ഗം
132-ാമത് അതിരൂപതാ ദിനാഘോഷ റിപ്പോര്‍ട്ട്
സംയുക്ത ക്രൈസ്തവ സമ്മേളനം
സഭാമക്കള്‍ വിവേകവും അച്ചടക്കവും പാലിക്കണം
കബറിടത്തില്‍ കണ്ടതും ചരിത്രം മൊഴിഞ്ഞതും...
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം
ആദ്ധ്യാത്മിക രംഗത്തെ പാളിച്ചകള്‍
മാർക്സിസത്തിന്‍റെ ഭാവി കേരളത്തിൽ
ചങ്ങനാശേരിയില്‍ ദൈവശാസ്ത്ര സിമ്പോസിയം
ഇന്ത്യന്‍ ഭരണഘടന രൂപീകരണത്തില്‍ ക്രൈസ്തവദര്‍ശനങ്ങള്‍
തിരുവനന്തപുരം ലൂർദ്മാതാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാരഥ്യം ചങ്ങനാശേരി അതിരൂപത ഏറ്റെടുക്കുന്നു
ഫോര്‍വേഡഡ് തിന്മ..
ഏക കത്തോലിക്കാ സഭയില്‍ വിവിധ സഭകളോ ?
2018-ലെ ജലപ്രളയവും കുട്ടനാടിന്റെ പുനര്‍സൃഷ്ടിയും
വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും തൊഴില്‍ കണ്ടെത്തുന്നതിന് പരിശീലന പദ്ധതി; OSAP
അതിരൂപതാ ദിനാചരണത്തിന്റെ ഇടവകതല ആഘോഷങ്ങള്‍ക്ക് തുടക്കം
സപ്പോര്‍ട്ട് എ ചൈല്‍ഡ് പദ്ധതി
സഭകളുടെ വ്യക്തിത്വം
വിശ്വാസ സംരക്ഷണത്തിന് എല്ലാ സമുദായങ്ങളും ഒന്നിച്ചുനില്‍ക്കണം: മാര്‍ തോമസ് തറയില്‍
സർവാധിപത്യത്തിലേക്കു തേർതെളിക്കാൻ വിദ്യാഭ്യാസരംഗം
സഭ പ്രതിസന്ധികളെ അതിജീവിക്കണം