സഹന പുത്രി വി. അൽഫോൻസാമ്മ

Tuesday, 28 July 2020
News Image
വിശുദ്ധരെക്കുറിച്ച് നമുക്കുള്ള ഒരു ചിന്താഗതിയാണ്, അവർക്ക് അസാധാരണമായ ജീവിത ശൈലിയാണ് ഉള്ളത് എന്ന്. അതുകൊണ്ട് പാപത്തിൽ ഒന്നും വീഴാതെ ജീവിതാവസാനം വരെ വിശുദ്ധരായി ജീവിക്കുവാൻ അവർക്ക് സാധിക്കും എന്ന്. എന്നാൽ നമ്മുടെ ഈ പരമ്പരാഗത ചിന്തകളെ തിരുത്തി എഴുതിക്കൊണ്ട് വിശുദ്ധിയുടെ മകുടം ചൂടിയ ഒരു സാധാരണ വ്യക്തിയാണ് വി. അൽഫോൻസാമ്മ. ഏവർക്കും ആദ്യമേ തന്നെ തിരുനാളിന്റെ മംഗളങ്ങൾ സ്നേഹത്തോടെ നേരുന്നു. പ്രത്യേകിച്ച് അൽഫോൻസാ നാമധാരികളായ ഏവർക്കും നാമഹേതുക തിരുനാൾ മംഗളങ്ങളും. കുടമാളൂർ ഗ്രാമത്തിൽ മുട്ടത്തുപാടത്ത് ജോസഫ് – മറിയത്തിന്റെ പുത്രിയായി 1910 ഓഗസ്റ്റ് 19 ാം തീയതി ജനിച്ച അന്നക്കുട്ടി 1928 ഓഗസ്റ്റ് 2 ാം തീയതി തന്‍റെ ദൈവവിളി തിരിച്ചറിഞ്ഞ് ഭരണങ്ങാനം ക്ലാര മഠത്തിൽ പ്രവേശിച്ചു. 1936 ഓഗസ്റ്റ് 12ന് നിത്യവ്രത വാഗ്ദാനം ചെയ്ത് കർത്താവിന്‍റെ മണവാട്ടിയായി. സ്നേഹ സമർപ്പണത്തിന്റെ പാതയിലൂടെ നടന്ന് സഹനത്തിന്റെ തീച്ചൂളയിൽ ആത്മാവിനെ വിശുദ്ധീകരിച്ച് കുരിശാണ് രക്ഷ മാർഗ്ഗമെന്ന് ലോകത്തെ പഠിപ്പിച്ചു കൊണ്ട് 36 മത്തെ വയസ്സിൽ, 1946 ജൂലൈ 28 ാം തീയതി തന്‍റെ ആത്മാവിനെ ദൈവ കരങ്ങളിലേക്ക് സമർപ്പിച്ചു. നമ്മളെപ്പോലെ ഒരു സാധാരണക്കാരിയായി ജീവിച്ച്, നമ്മൾ സാധാരണ ചെയ്യുന്ന കാര്യങ്ങളെല്ലാം അസാധാരണമായ വിധത്തിൽ ചെയ്ത് വിശുദ്ധിയുടെ പടവുകൾ നടന്നുകയറിയവളാണ് വി. അൽഫോൻസാമ്മ. മനുഷ്യന്റെ സ്വാഭാവിക പ്രവണതയാണ് സാഹനത്തിൽ നിന്ന് ഒളിച്ചോടുക എന്നത്. എന്നാൽ വി. അൽഫോൻസാമ്മ സഹനത്തെ ആത്മവിശുദ്ധിക്കും ആത്മരക്ഷയ്ക്കുമുള്ള മാർഗ്ഗമായി സ്വീകരിച്ചു. തന്റെ രോഗങ്ങളെയും, തെറ്റിദ്ധാരണകളെയും സന്തോഷത്തോടെ സഹിച്ചു എന്നതാണ് ഈ വിശുദ്ധയെ നമ്മളിൽ നിന്ന് വ്യത്യസ്തയാക്കുന്നത്. ഈ സഹനങ്ങളിൽ അവൾ ദൈവസ്നേഹം കണ്ടെത്തി. തന്‍റെ ജീവിതത്തിലെ സഹനത്തെ മുഴുവൻ സംയമനത്തോടെ സ്വീകരിക്കാനായത് കുരിശിലെ ഈശോയോടുള്ള അഗാധമായ സ്നേഹവും സമർപ്പണബോധവും കൊണ്ടാണ്. സഹനങ്ങൾ ഉണ്ടായപ്പോൾ അതെല്ലാം ദൈവഹിതമെന്ന് പറഞ്ഞ് പരാതിയില്ലാതെ സന്തോഷത്തോടെ സ്വീകരിച്ചതു കൊണ്ടാണ് ലോകം അവളെ സഹന പുത്രിയായി വണങ്ങുന്നത്. “സഹനവും ത്യാഗവും ആകുന്ന കല്ലുകൾ കൊണ്ടാണ് സ്വർഗ്ഗത്തിൽ നമുക്ക് മാളികകൾ പണിയുന്നത്” എന്ന വി. അൽഫോസാമ്മയുടെ വാക്കുകൾ ഓർത്തുകൊണ്ട്, സഹനങ്ങളെ വിശുദ്ധിയിലേക്കുള്ള മാർഗ്ഗമായി പരിഗണിച്ച് അവയെ സന്തോഷത്തോടെ ജീവിതത്തിൽ സ്വീകരിക്കുവാനുള്ള ശക്തി ലഭിക്കുവാൻ നമുക്ക് തീക്ഷണമായി ആഗ്രഹിക്കാം പ്രാർത്ഥിക്കാം. ദൈവം നമ്മെ ഓരോരുത്തരേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ.
സ്നേഹത്തോടെ
 
ജിജോ അച്ചൻ

Latest News

പ്രിയപ്പെട്ട മാത്യു വെട്ടിത്താനത്തച്ചന് ചങ്ങനാശേരി അതിരൂപതാ കുടുംബത്തിന്റെ ആദരാഞ്ജലികൾ ...
വത്തിക്കാൻ്റെ ജപ്പാനിലെ അപ്പസ്തോലിക് നുൺഷ്യോ ആർച്ച് ബിഷപ് മാർ ജോസഫ് ചേന്നോത്ത് കാലം ചെയ്തു.
അഭിവന്ദ്യ പോള്‍ ചിറ്റിലപ്പിള്ളി പിതാവിന് ചങ്ങനാശേരി അതിരൂപതയുടെ ആദരാഞ്ജലികൾ .
റവ. ഫാദർ ജോർജ് കുരിശുംമൂട്ടിൽ കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ
ബർണാർദച്ചൻ: സുറിയാനി കത്തോലിക്കരുടെ പ്രഥമ സഭാചരിത്രകാരൻ
അജപാലന ആഭിമുഖ്യങ്ങളില്‍ കാതലായ മാററങ്ങള്‍ വരുത്തണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ പിതാവിന്‍റെ ജീവിതരേഖ
അഭിവന്ദ്യ മാർ ജോസഫ് പവ്വത്തിൽ നവതിയുടെ നിറവിൽ
കോവിഡ് ബാധിച്ചവരുടെ മൃതദേഹം ദഹിപ്പിക്കുന്നതിനു തടസമില്ല: ചങ്ങനാശേരി അതിരൂപത.
സഹന പുത്രി വി. അൽഫോൻസാമ്മ
റവ. സി. ജെയിൻ കൊട്ടാരം CMC (1935-2020):
Mar James Kalacherriyude Edayalekhanamgal Oru Padanam (Trans. Fr Sebastian Kalacherry)
അതിരൂപതാദിനത്തില്‍ 'ഹരിതസമൃദ്ധി' യ്ക്ക് തുടക്കം
മോൺസിഞ്ഞോൾ ജോർജ് കൂവക്കാട് വത്തിക്കാൻ കേന്ദ്രകാര്യാലയത്തിൽ നിയമിതനായി.
ഈശോയുടെ ‘ഇരട്ട’യായ തോമാശ്ലീഹാ. ദുക്റാന തിരുനാളും നസ്രാണികളും: ജൂലൈ 3 - ദുക്റാന തിരുനാളാചരണം
133-ാമത് അതിരൂപതാ ദിനാഘോഷ റിപ്പോര്‍ട്ട്
21-ാമത് ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ റിപ്പോര്‍ട്ട്
അഞ്ചാമത് അതിരൂപതാ മഹായോഗം 2020 ഡിസംബര്‍ 16-19 തീയതികളില്‍
ജപമാല പ്രാര്‍ത്ഥനയുടെ ലുത്തീനിയയിൽ മൂന്നു യാചനകൾ കൂട്ടിച്ചേര്‍ക്കാന്‍ ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശം.
പാലക്കാട് രൂപതയുടെ പ്രഥമ സഹായ മെത്രാനായി മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അഭിഷിക്തനായി
ചങ്ങനാശേരി അതിരൂപതയുടെ ഔദ്യോഗിക യൂറ്റൂബ് ചാനലായ MAAC TV ഉദ്ഘാടനം ചെയ്തു.
പ്രവാസികൾക്കു യാത്രാ ടിക്കറ്റ് നൽകി ചങ്ങനാശേരി പ്രവാസി അപ്പസ്തോലേറ്റ്
‘സൂലാഖാതിരുന്നാൾ (സ്വർഗാരോഹണത്തിരുന്നാൾ)’
133 മത് അതിരൂപതാ ദിനം മെയ് 20-ാം തീയതി ചങ്ങനാശ്ശേരി അതിരൂപതാ കേന്ദ്രത്തിൽ ആചരിച്ചു.
ദൈവകാരുണ്യത്തിന്റെ മനുഷ്യമുഖം
തരിശുഭൂമിയിലെ കൃഷി
അത്യപൂര്‍വ്വമായൊരു പെസഹാചരണം
ഈ വര്‍ഷം വീടുകളിലെ പെസഹാചരണത്തിനു ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ദൈവത്തില്‍ ആശ്രയിച്ചും ജാഗ്രത പുലര്‍ത്തിയും ഈ പകര്‍ച്ചവ്യാധിയെ നമുക്ക് അതിജീവിക്കാം
അതിരൂപതയില്‍ മതബോധനം സ്മാര്‍ട്ടാകുന്നു.
സാമ്പത്തിക സംവരണം നടപ്പിലാക്കാത്ത കേരള സർക്കാർ നടപടി കടുത്ത അനീതി: രൂപതകളുടെ സംയുക്ത സമിതി.
സാമ്പത്തിക സംവരണവും നീതി നിഷേധങ്ങളും
ഭരണഘടനാപരമായ വിദ്യാഭ്യാസ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം
പെന്തക്കോസ്തായ്ക്ക് ഒരുക്കമായി പ്രാര്‍ത്ഥനാദിനങ്ങള്‍
ജീവകാരുണ്യത്തിന് 43 കോടി ചിലവഴിച്ച് അതിരൂപത
അതിരൂപതാ എക്‌സലന്‍സ് അവാര്‍ഡ് പ്രൊഫ. ജെ. ഫിലിപ്പിന്
മാര്‍ നെസ്‌തോറിയസിന്റെ കൂദാശക്രമത്തെക്കുറിച്ച്
ആത്മാര്‍ത്ഥ നിറഞ്ഞ സൗഹൃദങ്ങള്‍ക്ക് ഉടമയായ പാടിയത്തച്ചന്‍
ഡിസംബര്‍ 18 അത്ഭുതസ്ലീവായുടെ തിരുനാളാചരണം
മോൺ. കണ്ടങ്കരി: ആധുനിക ചങ്ങനാശേരിയുടെ ശില്പി
..ചർച്ച് ബിൽ വെബ്‌സൈറ്റിൽ നിന്നും പിൻ വലിക്കണം: ജാഗ്രതാ സമിതി
ഞായറാഴ്ചകളിലെ പിഎസ്‌സി പരീക്ഷ ഒഴിവാക്കണം: കത്തോലിക്കാ കോൺഗ്രസ്
മതസ്വാതന്ത്ര്യം ധ്വംസിക്കുന്ന നിലപാടുകള്‍ അംഗീകരിക്കാനാവില്ല: ജാഗ്രതാസമിതി
മതബോധനശുശ്രൂഷയും സഭാത്മക ജീവിത പരിശീലനവും
ദേശീയ വിദ്യാഭ്യാസനയം കുറ്റമറ്റരീതിയില്‍ രൂപീകരിക്കണം
പഞ്ചവത്സര അജപാലനപദ്ധതി ദ്വിതീയ വര്‍ഷം
കുട്ടനാടിനു സമഗ്രവികസനം: മന്ത്രി ജി. സുധാകരന്‍
ക്രൈസ്തവ നവോത്ഥാന മുന്നേറ്റങ്ങളെ അവഗണിക്കുന്നത് അപലപനീയം: ജാഗ്രതാസമിതി
കുട്ടനാട്ടില്‍ വേണ്ടത് പരിസ്ഥിതിക്കിണങ്ങുന്ന പദ്ധതികള്‍: മാര്‍ പെരുന്തോട്ടം 
വിശുദ്ധിയുടെ പരിമളം പരത്തുന്ന ഓർമ
2018-ലെ ജലപ്രളയവും കുട്ടനാടിന്റെ പുനര്‍സൃഷ്ടിയും.
ഭരണഘടനാവിരുദ്ധതയുടെ ഇരുവഴികളിലൂടെ സര്‍വ്വാധിപത്യത്തിലേക്ക് ??
മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത സപ്തതിയിലേക്ക്
മാണിക്യക്കല്ലായ മാര്‍ഗ്ഗം
132-ാമത് അതിരൂപതാ ദിനാഘോഷ റിപ്പോര്‍ട്ട്
സംയുക്ത ക്രൈസ്തവ സമ്മേളനം
സഭാമക്കള്‍ വിവേകവും അച്ചടക്കവും പാലിക്കണം
കബറിടത്തില്‍ കണ്ടതും ചരിത്രം മൊഴിഞ്ഞതും...
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം
ആദ്ധ്യാത്മിക രംഗത്തെ പാളിച്ചകള്‍
മാർക്സിസത്തിന്‍റെ ഭാവി കേരളത്തിൽ
ചങ്ങനാശേരിയില്‍ ദൈവശാസ്ത്ര സിമ്പോസിയം
ഇന്ത്യന്‍ ഭരണഘടന രൂപീകരണത്തില്‍ ക്രൈസ്തവദര്‍ശനങ്ങള്‍
തിരുവനന്തപുരം ലൂർദ്മാതാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാരഥ്യം ചങ്ങനാശേരി അതിരൂപത ഏറ്റെടുക്കുന്നു
ഫോര്‍വേഡഡ് തിന്മ..
ഏക കത്തോലിക്കാ സഭയില്‍ വിവിധ സഭകളോ ?
2018-ലെ ജലപ്രളയവും കുട്ടനാടിന്റെ പുനര്‍സൃഷ്ടിയും
വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും തൊഴില്‍ കണ്ടെത്തുന്നതിന് പരിശീലന പദ്ധതി; OSAP
അതിരൂപതാ ദിനാചരണത്തിന്റെ ഇടവകതല ആഘോഷങ്ങള്‍ക്ക് തുടക്കം
സപ്പോര്‍ട്ട് എ ചൈല്‍ഡ് പദ്ധതി
സഭകളുടെ വ്യക്തിത്വം
വിശ്വാസ സംരക്ഷണത്തിന് എല്ലാ സമുദായങ്ങളും ഒന്നിച്ചുനില്‍ക്കണം: മാര്‍ തോമസ് തറയില്‍
സർവാധിപത്യത്തിലേക്കു തേർതെളിക്കാൻ വിദ്യാഭ്യാസരംഗം
സഭ പ്രതിസന്ധികളെ അതിജീവിക്കണം