‘സൂലാഖാതിരുന്നാൾ (സ്വർഗാരോഹണത്തിരുന്നാൾ)’

Friday, 22 May 2020
News Image

സ്വർഗത്തിലേക്കുള്ള ഈശോയുടെ ആരോഹണത്തിരുന്നാൾ അഥവാ സൂലാഖാതിരുന്നാൾ വി. ഗ്രന്ഥത്തിൽ അധിഷ്ഠിതമാണ്. ശ്ലീഹന്മാരുടെ നടപടി പുസ്തകം ഒന്നാം അദ്ധ്യായം 3 മുതൽ 11 വരെയുള്ള വാക്യങ്ങളിൽ ഈശോയുടെ സ്വർഗ്ഗാരോഹണത്തെക്കുറിച്ചുള്ള വിവരണം നമുക്ക് കാണാൻ സാധിക്കും. ഒൻപതാം വാക്യത്തിൽ നാമിങ്ങനെ വായിക്കുന്നുണ്ട്. “ഇത് പറഞ്ഞുകഴിഞ്ഞപ്പോൾ അവർ നോക്കിനിൽക്കേ അവൻ ഉന്നതങ്ങളിലേക്ക് സംവഹിക്കപെട്ടു”. മാർക്കോസിന്റെ സുവിശേഷം പതിനാറാം അദ്ധ്യായം പത്തൊൻപതാം വാക്യത്തിലും, ലൂക്കായുടെ സുവിശേഷം ഇരുപത്തിനാലാം അദ്ധ്യായം അൻപത്തിയൊന്നാം വാക്യത്തിലും ഈശോയുടെ സ്വർഗ്ഗാരോഹണത്തക്കുറിച്ചുള്ള പരാമർശമുണ്ട്. യോഹന്നാന്റെ സുവിശേഷം ഇരുപതാം അദ്ധ്യായം പതിനേഴാം വാക്യത്തിൽ മഗ്‌ദലനമറിയത്തോടുള്ള ഉയിർത്തെഴുന്നേറ്റ ഈശോയുടെ സംഭാഷണത്തിൽ സ്വർഗ്ഗാരോഹണത്തക്കുറിച്ചുള്ള വ്യക്തമായ സൂചനകളുണ്ട്. നാം ഏത് ദിവസമാണ് ഈ തിരുനാൾ ആഘോഷിക്കുന്നത്? ഈശോയുടെ ഉത്ഥാനത്തിനു ശേഷമുള്ള നാല്പതാം ദിവസമാണ് നാം ഈ തിരുനാൾ ആഘോഷിക്കുന്നത്. കാരണം, ഉത്ഥാനത്തിനുശേഷം കർത്താവ് നാല്പത് ദിവസം ഭൂമിയിൽ ചെലവഴിച്ചുവെന്ന് ശ്ലീഹന്മാരുടെ നടപടികൾ ഒന്നാം അദ്ധ്യായം മൂന്നാം വാക്യത്തിൽ വ്യക്തമായി നമുക്ക് കാണാൻ സാധിക്കും. നമുക്ക് ഈ തിരുനാളിന്റെ ചരിത്രം ഒന്ന് നോക്കാം. ഈ തിരുനാൾ എന്ന് ആഘോഷിക്ക പ്പെടുവാൻ തുടങ്ങിയെന്നു വ്യക്തമായി പറയുവാൻ സാധിക്കുകയില്ലെങ്കിലും നാലാം നൂറ്റാണ്ടിൽ ഈ തിരുനാൾ നിലവിലിരുന്നു എന്ന കാര്യം സ്പഷ്ടമാണ്. കാരണം നാലാം നൂറ്റാണ്ടിലെ അപ്പസ്തോലിക് കോൺസ്റ്റിട്യൂഷൻസ് അല്ലെങ്കിൽ ശ്ലീഹന്മാരുടെ പഠനങ്ങൾ എന്ന ഗ്രന്ഥത്തിൽ ഈ തിരുനാളിനെക്കുറിച്ചുള്ള സൂചനകളുണ്ട്. ‘ഈ ലോകത്തിൽ കർത്താവിന്റെ പ്രവർത്തനങ്ങളുടെ അവസാനദിവസമാകയാൽ ഈ ദിവസം ജോലിചെയ്യരുതെ’ന്നു ഈ ഗ്രന്ഥം പറയുന്നുണ്ട്. ഇന്നും ഈ ദിവസം നാമെല്ലാവരും പരി. കുർബാനയിൽ സംബന്ധിക്കണമെന്ന് സഭ നിഷ്കർഷിക്കുന്നുണ്ടല്ലോ. ഈ തിരുനാളിനെക്കുറിച്ചു നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വലിയ സഭാപിതാവായ മാർ അഗസ്റ്റിനും പഠിപ്പിക്കുന്നുണ്ട്. ഒരുപക്ഷേ നാലാം നൂറ്റാണ്ടിനു മുമ്പ് ഈ തിരുനാൾ ഈശോയുടെ ഉയിർപ്പിനോട് ചേർത്തുവച്ചാകണം ആചരിച്ചിരുന്നത്. കാരണം ആദിമസഭ കർത്താവിന്റെ ഉയിർപ്പുമുതൽ റൂഹാദ്ക്കുദശായുടെ ആഗമനം വരെയുള്ള കാര്യങ്ങൾ വേർതിരിച്ചു കണ്ടിരുന്നില്ല എന്നുള്ളതാണ് യാഥാർഥ്യം. നാലാം നൂറ്റാണ്ടോടുകൂടി പൗരസ്ത്യസുറിയാനി സഭയും ഈ തിരുനാൾ ആഘോഷിക്കാൻ ആരംഭിച്ചിരിക്കണം. ആറാം നൂറ്റാണ്ടിലുള്ള ഒരു പൗരസ്ത്യ സുറിയാനി കൃതിയിൽ ഈ തിരുനാളിനെക്കുറിച്ചും, എന്തിനാണ് ഈ തിരുനാൾ ആഘോഷിക്കുന്നതെന്നും, എന്താണ് ഈ തിരുനാൾ നമുക്ക് നൽകുന്ന സന്ദേശമെന്നും വ്യക്തമാക്കുന്നുണ്ട്. ‘സൂലാഖാ’ എന്ന വാക്കാണ് ഈ തിരുനാളിന് സുറിയാനിയിൽ വിളിക്കുന്ന പേര്. ആരോഹണം, മുകളിലേക്കു കയറുക, ഉയരുക, എടുക്കപ്പെടുക എന്നൊക്ക ഈ സുറിയാനി പദത്തിന് അർത്ഥമുണ്ട്. ശ്ലീഹന്മാരുടെ നടപടികൾ ഒന്നാം അദ്ധ്യായം പതിനൊന്നാം വാക്യത്തിൽ ഈ വാക്ക് നമുക്ക് കാണുവാൻ സാധിക്കുന്നതാണ്. ദൂതന്മാർ ശ്ലീഹന്മാരോട് പറയുകയാണിവിടെ, “നിങ്ങളിൽനിന്ന് സ്വർഗത്തിലേക്ക് എടുക്കപെട്ട ഈശോ സ്വർഗത്തിലേക്ക് കയറിപ്പോകുന്നത് നിങ്ങൾ കണ്ടതുപോലെ തിരിച്ചുവരും”. ഇവിടെ കയറുക, എടുക്കപ്പെടുക എന്ന രണ്ടുവാക്കുകളും നമുക്ക് കാണാൻ സാധിക്കും. എടുക്കപ്പെട്ടു എന്ന വാക്ക് ഈശോയുടെ ദൈവത്വത്തിന് കുറവൊന്നും ഉണ്ടാക്കുന്നില്ല. ദൈവദൂതന്മാരുടെ അകമ്പടിയോടുകൂടി മേഘങ്ങളാകുന്ന രഥങ്ങൾ ഈശോയെ വഹിച്ചുകൊണ്ട് പോയി എന്ന് മാത്രമാണ് ഇവിടെ അർത്ഥമാക്കുന്നത്. സൂലാഖാ തിരുനാളിന്റെ ദിവസത്തെ യാമപ്രാർത്ഥനകളിൽ എടുക്കപ്പെട്ടു എന്ന വാക്ക് നമ്മൾ കാണുമ്പോൾ മുകളിൽ പറഞ്ഞ രീതിയിൽ വേണം അതിനെ മനസിലാക്കുവാൻ. പൗരസ്ത്യ സുറിയാനി സഭയിൽ ഈ തിരുനാൾ നാലാം നൂറ്റാണ്ടു മുതലെങ്കിലും ആഘോഷിക്കുവാൻ തുടങ്ങിയിരുന്നുവെന്ന് നമ്മൾ കണ്ടുകഴിഞ്ഞു. സൂലാഖാ അഥവാ ആരോഹണം എന്ന വാക്ക് അനേകം പ്രാവശ്യം നമുക്ക് ഈ ദിവസത്തെ


Latest News

പ്രിയപ്പെട്ട മാത്യു വെട്ടിത്താനത്തച്ചന് ചങ്ങനാശേരി അതിരൂപതാ കുടുംബത്തിന്റെ ആദരാഞ്ജലികൾ ...
വത്തിക്കാൻ്റെ ജപ്പാനിലെ അപ്പസ്തോലിക് നുൺഷ്യോ ആർച്ച് ബിഷപ് മാർ ജോസഫ് ചേന്നോത്ത് കാലം ചെയ്തു.
അഭിവന്ദ്യ പോള്‍ ചിറ്റിലപ്പിള്ളി പിതാവിന് ചങ്ങനാശേരി അതിരൂപതയുടെ ആദരാഞ്ജലികൾ .
റവ. ഫാദർ ജോർജ് കുരിശുംമൂട്ടിൽ കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ
ബർണാർദച്ചൻ: സുറിയാനി കത്തോലിക്കരുടെ പ്രഥമ സഭാചരിത്രകാരൻ
അജപാലന ആഭിമുഖ്യങ്ങളില്‍ കാതലായ മാററങ്ങള്‍ വരുത്തണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ പിതാവിന്‍റെ ജീവിതരേഖ
അഭിവന്ദ്യ മാർ ജോസഫ് പവ്വത്തിൽ നവതിയുടെ നിറവിൽ
കോവിഡ് ബാധിച്ചവരുടെ മൃതദേഹം ദഹിപ്പിക്കുന്നതിനു തടസമില്ല: ചങ്ങനാശേരി അതിരൂപത.
സഹന പുത്രി വി. അൽഫോൻസാമ്മ
റവ. സി. ജെയിൻ കൊട്ടാരം CMC (1935-2020):
Mar James Kalacherriyude Edayalekhanamgal Oru Padanam (Trans. Fr Sebastian Kalacherry)
അതിരൂപതാദിനത്തില്‍ 'ഹരിതസമൃദ്ധി' യ്ക്ക് തുടക്കം
മോൺസിഞ്ഞോൾ ജോർജ് കൂവക്കാട് വത്തിക്കാൻ കേന്ദ്രകാര്യാലയത്തിൽ നിയമിതനായി.
ഈശോയുടെ ‘ഇരട്ട’യായ തോമാശ്ലീഹാ. ദുക്റാന തിരുനാളും നസ്രാണികളും: ജൂലൈ 3 - ദുക്റാന തിരുനാളാചരണം
133-ാമത് അതിരൂപതാ ദിനാഘോഷ റിപ്പോര്‍ട്ട്
21-ാമത് ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ റിപ്പോര്‍ട്ട്
അഞ്ചാമത് അതിരൂപതാ മഹായോഗം 2020 ഡിസംബര്‍ 16-19 തീയതികളില്‍
ജപമാല പ്രാര്‍ത്ഥനയുടെ ലുത്തീനിയയിൽ മൂന്നു യാചനകൾ കൂട്ടിച്ചേര്‍ക്കാന്‍ ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശം.
പാലക്കാട് രൂപതയുടെ പ്രഥമ സഹായ മെത്രാനായി മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അഭിഷിക്തനായി
ചങ്ങനാശേരി അതിരൂപതയുടെ ഔദ്യോഗിക യൂറ്റൂബ് ചാനലായ MAAC TV ഉദ്ഘാടനം ചെയ്തു.
പ്രവാസികൾക്കു യാത്രാ ടിക്കറ്റ് നൽകി ചങ്ങനാശേരി പ്രവാസി അപ്പസ്തോലേറ്റ്
‘സൂലാഖാതിരുന്നാൾ (സ്വർഗാരോഹണത്തിരുന്നാൾ)’
133 മത് അതിരൂപതാ ദിനം മെയ് 20-ാം തീയതി ചങ്ങനാശ്ശേരി അതിരൂപതാ കേന്ദ്രത്തിൽ ആചരിച്ചു.
ദൈവകാരുണ്യത്തിന്റെ മനുഷ്യമുഖം
തരിശുഭൂമിയിലെ കൃഷി
അത്യപൂര്‍വ്വമായൊരു പെസഹാചരണം
ഈ വര്‍ഷം വീടുകളിലെ പെസഹാചരണത്തിനു ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ദൈവത്തില്‍ ആശ്രയിച്ചും ജാഗ്രത പുലര്‍ത്തിയും ഈ പകര്‍ച്ചവ്യാധിയെ നമുക്ക് അതിജീവിക്കാം
അതിരൂപതയില്‍ മതബോധനം സ്മാര്‍ട്ടാകുന്നു.
സാമ്പത്തിക സംവരണം നടപ്പിലാക്കാത്ത കേരള സർക്കാർ നടപടി കടുത്ത അനീതി: രൂപതകളുടെ സംയുക്ത സമിതി.
സാമ്പത്തിക സംവരണവും നീതി നിഷേധങ്ങളും
ഭരണഘടനാപരമായ വിദ്യാഭ്യാസ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം
പെന്തക്കോസ്തായ്ക്ക് ഒരുക്കമായി പ്രാര്‍ത്ഥനാദിനങ്ങള്‍
ജീവകാരുണ്യത്തിന് 43 കോടി ചിലവഴിച്ച് അതിരൂപത
അതിരൂപതാ എക്‌സലന്‍സ് അവാര്‍ഡ് പ്രൊഫ. ജെ. ഫിലിപ്പിന്
മാര്‍ നെസ്‌തോറിയസിന്റെ കൂദാശക്രമത്തെക്കുറിച്ച്
ആത്മാര്‍ത്ഥ നിറഞ്ഞ സൗഹൃദങ്ങള്‍ക്ക് ഉടമയായ പാടിയത്തച്ചന്‍
ഡിസംബര്‍ 18 അത്ഭുതസ്ലീവായുടെ തിരുനാളാചരണം
മോൺ. കണ്ടങ്കരി: ആധുനിക ചങ്ങനാശേരിയുടെ ശില്പി
..ചർച്ച് ബിൽ വെബ്‌സൈറ്റിൽ നിന്നും പിൻ വലിക്കണം: ജാഗ്രതാ സമിതി
ഞായറാഴ്ചകളിലെ പിഎസ്‌സി പരീക്ഷ ഒഴിവാക്കണം: കത്തോലിക്കാ കോൺഗ്രസ്
മതസ്വാതന്ത്ര്യം ധ്വംസിക്കുന്ന നിലപാടുകള്‍ അംഗീകരിക്കാനാവില്ല: ജാഗ്രതാസമിതി
മതബോധനശുശ്രൂഷയും സഭാത്മക ജീവിത പരിശീലനവും
ദേശീയ വിദ്യാഭ്യാസനയം കുറ്റമറ്റരീതിയില്‍ രൂപീകരിക്കണം
പഞ്ചവത്സര അജപാലനപദ്ധതി ദ്വിതീയ വര്‍ഷം
കുട്ടനാടിനു സമഗ്രവികസനം: മന്ത്രി ജി. സുധാകരന്‍
ക്രൈസ്തവ നവോത്ഥാന മുന്നേറ്റങ്ങളെ അവഗണിക്കുന്നത് അപലപനീയം: ജാഗ്രതാസമിതി
കുട്ടനാട്ടില്‍ വേണ്ടത് പരിസ്ഥിതിക്കിണങ്ങുന്ന പദ്ധതികള്‍: മാര്‍ പെരുന്തോട്ടം 
വിശുദ്ധിയുടെ പരിമളം പരത്തുന്ന ഓർമ
2018-ലെ ജലപ്രളയവും കുട്ടനാടിന്റെ പുനര്‍സൃഷ്ടിയും.
ഭരണഘടനാവിരുദ്ധതയുടെ ഇരുവഴികളിലൂടെ സര്‍വ്വാധിപത്യത്തിലേക്ക് ??
മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത സപ്തതിയിലേക്ക്
മാണിക്യക്കല്ലായ മാര്‍ഗ്ഗം
132-ാമത് അതിരൂപതാ ദിനാഘോഷ റിപ്പോര്‍ട്ട്
സംയുക്ത ക്രൈസ്തവ സമ്മേളനം
സഭാമക്കള്‍ വിവേകവും അച്ചടക്കവും പാലിക്കണം
കബറിടത്തില്‍ കണ്ടതും ചരിത്രം മൊഴിഞ്ഞതും...
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം
ആദ്ധ്യാത്മിക രംഗത്തെ പാളിച്ചകള്‍
മാർക്സിസത്തിന്‍റെ ഭാവി കേരളത്തിൽ
ചങ്ങനാശേരിയില്‍ ദൈവശാസ്ത്ര സിമ്പോസിയം
ഇന്ത്യന്‍ ഭരണഘടന രൂപീകരണത്തില്‍ ക്രൈസ്തവദര്‍ശനങ്ങള്‍
തിരുവനന്തപുരം ലൂർദ്മാതാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാരഥ്യം ചങ്ങനാശേരി അതിരൂപത ഏറ്റെടുക്കുന്നു
ഫോര്‍വേഡഡ് തിന്മ..
ഏക കത്തോലിക്കാ സഭയില്‍ വിവിധ സഭകളോ ?
2018-ലെ ജലപ്രളയവും കുട്ടനാടിന്റെ പുനര്‍സൃഷ്ടിയും
വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും തൊഴില്‍ കണ്ടെത്തുന്നതിന് പരിശീലന പദ്ധതി; OSAP
അതിരൂപതാ ദിനാചരണത്തിന്റെ ഇടവകതല ആഘോഷങ്ങള്‍ക്ക് തുടക്കം
സപ്പോര്‍ട്ട് എ ചൈല്‍ഡ് പദ്ധതി
സഭകളുടെ വ്യക്തിത്വം
വിശ്വാസ സംരക്ഷണത്തിന് എല്ലാ സമുദായങ്ങളും ഒന്നിച്ചുനില്‍ക്കണം: മാര്‍ തോമസ് തറയില്‍
സർവാധിപത്യത്തിലേക്കു തേർതെളിക്കാൻ വിദ്യാഭ്യാസരംഗം
സഭ പ്രതിസന്ധികളെ അതിജീവിക്കണം