മോൺ. കണ്ടങ്കരി: ആധുനിക ചങ്ങനാശേരിയുടെ ശില്പി

Saturday, 23 March 2019
News Image

ആധുനിക ചങ്ങനാശേരിയുടെ ശില്പി മോൺ. കുര്യാക്കോസ് കണ്ടങ്കരിക്ക് ചരമശതാബ്ദി. ഇന്ന് ചങ്ങനാശേരിയുടെ അഭിമാനമായി തല ഉയർത്തി നിൽക്കുന്ന ബഹുഭൂരിപക്ഷം സ്ഥാപനങ്ങളുടെയും ആരംഭത്തിൽ ചങ്ങനാശേരി അതിരൂപതയുടെ ആദ്യ വികാരി ജനറാൾ ആയ ഈ വൈദികന്‍റെ സ്പർശമുണ്ട്. കത്തീഡ്രൽ പള്ളി വികാരിയായിരുന്ന അദ്ദേഹം പാറേൽ പള്ളിയുടെ സ്ഥാപകൻ കൂടിയാണ്. നാടിന്‍റെ ശില്പിയായിരുന്ന അദ്ദേഹത്തിന്‍റെ വേർപാട് അന്നത്തെ ജനങ്ങൾക്ക് എങ്ങനെ അനുഭവപ്പെട്ടു എന്നു സൂചിപ്പിക്കുന്ന ഒരു വൈദികന്‍റെ വിവരണം 1919 മാർച്ച് 24ന് ദീപിക പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.

ജീവിതരേഖ

ചങ്ങനാശേരി കണ്ടങ്കരി കുടുംബത്തിൽ 1852 ഓഗസ്റ്റ് 24ന് മോൺ. കണ്ടങ്കരി ജനിച്ചു. 1877ൽ പൗരോഹിത്യം സ്വീകരിച്ചു. അതിനുശേഷം ചങ്ങനാശേരി പള്ളിയിൽ അസ്തേന്തിയായി നിയമിക്കപ്പെട്ടു. തുടർന്ന് മുട്ടം, കാഞ്ഞിരപ്പള്ളി, അന്പഴക്കാട്, പുത്തൻപീടിക, മാഞ്ഞൂർ, ആലപ്പുഴ പള്ളികളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. 1887ൽ ചങ്ങനാശേരിയിലെ നാലാമത്തെയും ഇപ്പോഴു ള്ളതുമായ പള്ളി പുതുക്കി പണിത ഉടനെ വികാരിയായി നിയമിക്കപ്പെട്ട അദ്ദേഹം 1919 വരെ ശുശ്രൂഷ നിർവഹിച്ചു. 1908ൽ മാർ മാക്കിലിന്‍റെ ഭരണകാലത്തു വികാരി ജനറാളായി. അദ്ദേഹത്തിന് 1911ൽ മോൺസിഞ്ഞോർ പദവി ലഭിച്ചു.

സ്കൂളുകൾ

മാക്കിൽ, കുര്യാളശേരി മെത്രാന്മാരുടെ റോമാ യാത്രാവേളകളിൽ വികാരിയാത്തിന്‍റെ അഡ്മിനിസ്ട്രേറ്ററായും സേവനമനുഷ്ഠിച്ചു. 1895 മുതൽ കാൽ നൂറ്റാണ്ടു കാലത്തോളം എസ്ബി സ്കൂൾ മാനേജരായിരുന്നു.

ചങ്ങനാശേരിയിൽ മലയാളം അപ്പർ നാല്, അഞ്ച് ക്ലാസുവരെയേ പഠന സൗകര്യമുണ്ടായിരുന്നുള്ളൂ. വികാരി അപ്പസ്തോലിക്ക മാർ ചാൾസ് ലവീഞ്ഞിന്‍റെ അനുമതിയോടെ 1890-ൽ ചങ്ങനാശേരിയിൽ സ്കൂൾ ആരംഭിച്ചു. അതിനു സർക്കാർ അംഗീകാരവും കിട്ടി. പെൺകുട്ടികൾക്കുവേണ്ട‌ിയുള്ള ഒരു സ്കൂളിന്‍റെ അംഗീകാരം മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ പിതാവായിരുന്ന സുബ്രഹ്മണ്യ അയ്യർവഴി അദ്ദേഹം സാധിച്ചെടുത്തു. ആറു മാസത്തിനകം 100 വിദ്യാർഥിനികൾ ചേർന്നു. തുടർന്ന് ബിഷപ് ചാൾസ് ലവീഞ്ഞിന്‍റെ നിർദേശാനുസരണം സ്കൂൾ കർമലീത്താ സന്യാസിനികളെ ഏല്പിച്ചു. അങ്ങനെ ഇന്നത്തെ സെന്‍റ് ജോസഫ് ഹൈസ്കൂളിന് അദ്ദേഹം ജന്മം നൽകി.

നാടിന്‍റെ മുന്നേറ്റം

1888ൽ നടന്ന ചങ്ങനാശേരി സൂനഹദോസിന്‍റെ മുഖ്യ സംഘാടകൻ മോൺ. കണ്ടങ്കരിയായിരുന്നു. ശൈശവ വിവാഹ നിരോധനവും ആഭരണധൂർത്തിനും, മദ്യാസക്തിക്കുമെതിരായ നടപടികളും ആ സുനഹദോസിൽ ഉണ്ടായി.

കണ്ടങ്കരിയച്ചന്‍റെ നേതൃത്വത്തിൽ ചാൾസ് ലവീഞ്ഞിന്‍റെ ‌അന്പതാം പിറന്നാളിനോടനുബന്ധിച്ചു ചങ്ങനാശേരിയിൽ സ്വീകരണം നൽകി. പിറ്റേന്ന് ഇപ്പോൾ ചങ്ങനാശേരി അതിരൂപത ഭവനം ഇരിക്കുന്ന ഇരുന്പനംകുന്ന് തകിടി കാണിച്ചുകൊടുത്തു. ഇഷ്ടമെങ്കിൽ ഈ സ്ഥലം വികാരിയാത്തിന് ആസ്ഥ‌ാനമായ‌ി വാങ്ങിച്ചുതരാമെന്നു വാഗ്ദാനം ചെയ്തു. 1890 ജനുവരി എട്ടിന് സ്ഥലമിടപാട് പൂർത്തിയായി. 1891 ഫെബ്രുവരി 21ന് റോമിന്‍റെ അനുവാദപ്രകാരം കോട്ടയം വികാരിയാത്തിന്‍റെ ആസ്ഥാനം ചങ്ങനാശേരിയിലേക്കു മാറ്റി.

കണ്ടങ്കരിയച്ചന്‍റെ പൈതൃക സംരക്ഷണത്ത‌ണലിൽ അങ്ങനെ മെത്രാനും സന്യാസിനികളും സ്കൂളും ബോർഡിംഗും എല്ലാം ചങ്ങനാശേരി പള്ളി അങ്കണത്തിൽ ഒരു നഴ്സറിപോലെ പരിപാലിക്കപ്പെട്ടു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ പറിച്ചു നടപ്പെട്ടു വളർന്നവയാണ് ഇന്നു ചങ്ങനാശേരിയിലെ അരമനയും എസ്ബി കോളജുമെല്ലാം. ചാൾസ് ലവീഞ്ഞിന്‍റെ വലംകൈയായിനിന്നുകൊണ്ട് ചങ്ങനാശേരി ക്ലാര സന്യാസിനി സമൂഹം, അതോടനുബന്ധിച്ചുള്ള വി.ജെർമേൻ അഗതിമന്ദിരം, സന്യാസിനികൾക്കും പെൺകുട്ടികൾക്കും തയ്യൽ അലങ്കാരപ്പണികൾ പരിശീലനം; എല്ലാം കണ്ടങ്കരിയച്ചന്‍റെ സംരംഭങ്ങളായിരുന്നു.

പാറേൽപള്ളി സ്ഥാപനം

കണ്ടങ്കരിയച്ചന്‍റെ സഭാപരമായ പ്രവർത്തനത്തിൽ എടുത്തു പറയത്തക്ക സംഭാവനയാണ് പാറേൽ അമലോത്ഭവ മാതാവിന്‍റെ ജൂബിലി കപ്പേള. വികാരിയാത്തിലെ എല്ലാ ഇടവകകളിൽനിന്നും പണം സമാഹരിച്ചു നിർമിച്ചതാണ് ഇത്.

പൊതുസമൂഹത്തിൽ സമുന്നതനായ മോൺ. കണ്ടങ്കരിയുടെ സമീപം നാനാജാതി മതസ്ഥർ വിവിധ ആവശ്യങ്ങൾക്കായി എത്തിയിരുന്നു. കത്തനാർ ഉണ്ടായിരുന്നപ്പോൾ തങ്ങൾ ഒന്നിച്ചിരുന്നു പൊതുകാര്യങ്ങൾ ചർച്ച ചയ്തു തീരുമാനിക്കുമായിരുന്നുവെന്ന് നായർ സമുദായ നേതാവായ മന്നത്തു പദ്മനാഭൻ അനുസ്മരിക്കാറുണ്ടായിരുന്നു.

സർക്കാർ ആശുപത്രി

ചങ്ങനാശേരിയിൽ ഒരു സർക്കാർ ആശുപത്രി സ്ഥാപിക്കാൻ 500 രൂപ കെട്ടിവച്ചാൽ അനുവദിക്കാമന്ന ഗവൺമെന്‍റ് നിർദേശത്തെത്തുടർന്ന് അദ്ദേഹം പൗരഗണങ്ങളുടെ യോഗം വിളിച്ചുചേർത്തു. പരപ്പനാടു രാജരാജവർമ തന്പുരാൻ 100 രൂപ സംഭാവന ചെയ്തു. കാലവിളംബമന്യേ 500 രൂപ സംഘടിപ്പിച്ച് അദ്ദേഹം ആശുപത്രി സ്ഥാപിച്ചു. തപാൽ ഓഫീസ്, മുൻസിഫ് കോടതി, ടൗൺ ഹാൾ എന്നിവയും അദ്ദേഹത്തിന്‍റെ ശ്രമഫലമാണ്. കായികമേഖലയിൽ ചാൾസ് ലവീഞ്ഞ് ജൂബിലി മെമ്മോറിയൽ ഫുട്ബോൾ, കലാമേഖലയിൽ ഷേക്സ്പിയർ നാടകാവതരണം, സാഹിത്യമേഖലയിൽ ലിറ്റററി അസോസിയേഷൻ എന്നിവ അദ്ദേഹത്തിന്‍റെ പ്രതിഭാ വൈഭവത്തിന്‍റെ പ്രതിഫലനമാണ്. പള്ളിക്കു സമീപം ഒരു ടെക്നിക്കൽ സ്കൂൾ സ്ഥാപിച്ചു.

മോൺ. കണ്ടങ്കരിയുടെ ചരമശതാബ്ദി ആചരണം ഇന്ന് വൈകുന്നേരം 4.30ന് ചങ്ങനാശേരി സെന്‍റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടക്കും.

ഡോ. ജോസ് കൊച്ചുപറന്പിൽ


Latest News

പ്രിയപ്പെട്ട മാത്യു വെട്ടിത്താനത്തച്ചന് ചങ്ങനാശേരി അതിരൂപതാ കുടുംബത്തിന്റെ ആദരാഞ്ജലികൾ ...
വത്തിക്കാൻ്റെ ജപ്പാനിലെ അപ്പസ്തോലിക് നുൺഷ്യോ ആർച്ച് ബിഷപ് മാർ ജോസഫ് ചേന്നോത്ത് കാലം ചെയ്തു.
അഭിവന്ദ്യ പോള്‍ ചിറ്റിലപ്പിള്ളി പിതാവിന് ചങ്ങനാശേരി അതിരൂപതയുടെ ആദരാഞ്ജലികൾ .
റവ. ഫാദർ ജോർജ് കുരിശുംമൂട്ടിൽ കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ
ബർണാർദച്ചൻ: സുറിയാനി കത്തോലിക്കരുടെ പ്രഥമ സഭാചരിത്രകാരൻ
അജപാലന ആഭിമുഖ്യങ്ങളില്‍ കാതലായ മാററങ്ങള്‍ വരുത്തണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ പിതാവിന്‍റെ ജീവിതരേഖ
അഭിവന്ദ്യ മാർ ജോസഫ് പവ്വത്തിൽ നവതിയുടെ നിറവിൽ
കോവിഡ് ബാധിച്ചവരുടെ മൃതദേഹം ദഹിപ്പിക്കുന്നതിനു തടസമില്ല: ചങ്ങനാശേരി അതിരൂപത.
സഹന പുത്രി വി. അൽഫോൻസാമ്മ
റവ. സി. ജെയിൻ കൊട്ടാരം CMC (1935-2020):
Mar James Kalacherriyude Edayalekhanamgal Oru Padanam (Trans. Fr Sebastian Kalacherry)
അതിരൂപതാദിനത്തില്‍ 'ഹരിതസമൃദ്ധി' യ്ക്ക് തുടക്കം
മോൺസിഞ്ഞോൾ ജോർജ് കൂവക്കാട് വത്തിക്കാൻ കേന്ദ്രകാര്യാലയത്തിൽ നിയമിതനായി.
ഈശോയുടെ ‘ഇരട്ട’യായ തോമാശ്ലീഹാ. ദുക്റാന തിരുനാളും നസ്രാണികളും: ജൂലൈ 3 - ദുക്റാന തിരുനാളാചരണം
133-ാമത് അതിരൂപതാ ദിനാഘോഷ റിപ്പോര്‍ട്ട്
21-ാമത് ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ റിപ്പോര്‍ട്ട്
അഞ്ചാമത് അതിരൂപതാ മഹായോഗം 2020 ഡിസംബര്‍ 16-19 തീയതികളില്‍
ജപമാല പ്രാര്‍ത്ഥനയുടെ ലുത്തീനിയയിൽ മൂന്നു യാചനകൾ കൂട്ടിച്ചേര്‍ക്കാന്‍ ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശം.
പാലക്കാട് രൂപതയുടെ പ്രഥമ സഹായ മെത്രാനായി മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അഭിഷിക്തനായി
ചങ്ങനാശേരി അതിരൂപതയുടെ ഔദ്യോഗിക യൂറ്റൂബ് ചാനലായ MAAC TV ഉദ്ഘാടനം ചെയ്തു.
പ്രവാസികൾക്കു യാത്രാ ടിക്കറ്റ് നൽകി ചങ്ങനാശേരി പ്രവാസി അപ്പസ്തോലേറ്റ്
‘സൂലാഖാതിരുന്നാൾ (സ്വർഗാരോഹണത്തിരുന്നാൾ)’
133 മത് അതിരൂപതാ ദിനം മെയ് 20-ാം തീയതി ചങ്ങനാശ്ശേരി അതിരൂപതാ കേന്ദ്രത്തിൽ ആചരിച്ചു.
ദൈവകാരുണ്യത്തിന്റെ മനുഷ്യമുഖം
തരിശുഭൂമിയിലെ കൃഷി
അത്യപൂര്‍വ്വമായൊരു പെസഹാചരണം
ഈ വര്‍ഷം വീടുകളിലെ പെസഹാചരണത്തിനു ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ദൈവത്തില്‍ ആശ്രയിച്ചും ജാഗ്രത പുലര്‍ത്തിയും ഈ പകര്‍ച്ചവ്യാധിയെ നമുക്ക് അതിജീവിക്കാം
അതിരൂപതയില്‍ മതബോധനം സ്മാര്‍ട്ടാകുന്നു.
സാമ്പത്തിക സംവരണം നടപ്പിലാക്കാത്ത കേരള സർക്കാർ നടപടി കടുത്ത അനീതി: രൂപതകളുടെ സംയുക്ത സമിതി.
സാമ്പത്തിക സംവരണവും നീതി നിഷേധങ്ങളും
ഭരണഘടനാപരമായ വിദ്യാഭ്യാസ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം
പെന്തക്കോസ്തായ്ക്ക് ഒരുക്കമായി പ്രാര്‍ത്ഥനാദിനങ്ങള്‍
ജീവകാരുണ്യത്തിന് 43 കോടി ചിലവഴിച്ച് അതിരൂപത
അതിരൂപതാ എക്‌സലന്‍സ് അവാര്‍ഡ് പ്രൊഫ. ജെ. ഫിലിപ്പിന്
മാര്‍ നെസ്‌തോറിയസിന്റെ കൂദാശക്രമത്തെക്കുറിച്ച്
ആത്മാര്‍ത്ഥ നിറഞ്ഞ സൗഹൃദങ്ങള്‍ക്ക് ഉടമയായ പാടിയത്തച്ചന്‍
ഡിസംബര്‍ 18 അത്ഭുതസ്ലീവായുടെ തിരുനാളാചരണം
മോൺ. കണ്ടങ്കരി: ആധുനിക ചങ്ങനാശേരിയുടെ ശില്പി
..ചർച്ച് ബിൽ വെബ്‌സൈറ്റിൽ നിന്നും പിൻ വലിക്കണം: ജാഗ്രതാ സമിതി
ഞായറാഴ്ചകളിലെ പിഎസ്‌സി പരീക്ഷ ഒഴിവാക്കണം: കത്തോലിക്കാ കോൺഗ്രസ്
മതസ്വാതന്ത്ര്യം ധ്വംസിക്കുന്ന നിലപാടുകള്‍ അംഗീകരിക്കാനാവില്ല: ജാഗ്രതാസമിതി
മതബോധനശുശ്രൂഷയും സഭാത്മക ജീവിത പരിശീലനവും
ദേശീയ വിദ്യാഭ്യാസനയം കുറ്റമറ്റരീതിയില്‍ രൂപീകരിക്കണം
പഞ്ചവത്സര അജപാലനപദ്ധതി ദ്വിതീയ വര്‍ഷം
കുട്ടനാടിനു സമഗ്രവികസനം: മന്ത്രി ജി. സുധാകരന്‍
ക്രൈസ്തവ നവോത്ഥാന മുന്നേറ്റങ്ങളെ അവഗണിക്കുന്നത് അപലപനീയം: ജാഗ്രതാസമിതി
കുട്ടനാട്ടില്‍ വേണ്ടത് പരിസ്ഥിതിക്കിണങ്ങുന്ന പദ്ധതികള്‍: മാര്‍ പെരുന്തോട്ടം 
വിശുദ്ധിയുടെ പരിമളം പരത്തുന്ന ഓർമ
2018-ലെ ജലപ്രളയവും കുട്ടനാടിന്റെ പുനര്‍സൃഷ്ടിയും.
ഭരണഘടനാവിരുദ്ധതയുടെ ഇരുവഴികളിലൂടെ സര്‍വ്വാധിപത്യത്തിലേക്ക് ??
മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത സപ്തതിയിലേക്ക്
മാണിക്യക്കല്ലായ മാര്‍ഗ്ഗം
132-ാമത് അതിരൂപതാ ദിനാഘോഷ റിപ്പോര്‍ട്ട്
സംയുക്ത ക്രൈസ്തവ സമ്മേളനം
സഭാമക്കള്‍ വിവേകവും അച്ചടക്കവും പാലിക്കണം
കബറിടത്തില്‍ കണ്ടതും ചരിത്രം മൊഴിഞ്ഞതും...
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം
ആദ്ധ്യാത്മിക രംഗത്തെ പാളിച്ചകള്‍
മാർക്സിസത്തിന്‍റെ ഭാവി കേരളത്തിൽ
ചങ്ങനാശേരിയില്‍ ദൈവശാസ്ത്ര സിമ്പോസിയം
ഇന്ത്യന്‍ ഭരണഘടന രൂപീകരണത്തില്‍ ക്രൈസ്തവദര്‍ശനങ്ങള്‍
തിരുവനന്തപുരം ലൂർദ്മാതാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാരഥ്യം ചങ്ങനാശേരി അതിരൂപത ഏറ്റെടുക്കുന്നു
ഫോര്‍വേഡഡ് തിന്മ..
ഏക കത്തോലിക്കാ സഭയില്‍ വിവിധ സഭകളോ ?
2018-ലെ ജലപ്രളയവും കുട്ടനാടിന്റെ പുനര്‍സൃഷ്ടിയും
വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും തൊഴില്‍ കണ്ടെത്തുന്നതിന് പരിശീലന പദ്ധതി; OSAP
അതിരൂപതാ ദിനാചരണത്തിന്റെ ഇടവകതല ആഘോഷങ്ങള്‍ക്ക് തുടക്കം
സപ്പോര്‍ട്ട് എ ചൈല്‍ഡ് പദ്ധതി
സഭകളുടെ വ്യക്തിത്വം
വിശ്വാസ സംരക്ഷണത്തിന് എല്ലാ സമുദായങ്ങളും ഒന്നിച്ചുനില്‍ക്കണം: മാര്‍ തോമസ് തറയില്‍
സർവാധിപത്യത്തിലേക്കു തേർതെളിക്കാൻ വിദ്യാഭ്യാസരംഗം
സഭ പ്രതിസന്ധികളെ അതിജീവിക്കണം