ആത്മാര്‍ത്ഥ നിറഞ്ഞ സൗഹൃദങ്ങള്‍ക്ക് ഉടമയായ പാടിയത്തച്ചന്‍

Friday, 29 March 2019
News Image

ബഹു. ഫാ. അഗസ്റ്റിന്‍ (ഫെലിക്‌സ്) പാടിയത്ത്

പ്രിയപ്പെട്ടവര്‍ക്ക് അപ്രതീക്ഷിതമായ നൊമ്പരം നല്‍കിയാണ് പ്രിയ ബഹുമാനപ്പെട്ട ഫെലിക്സ് പാടിയത്തച്ചന്‍ വേര്‍പിരിഞ്ഞത്. 2018 ഡിസംബര്‍ 26-ാം തീയതി ചികിത്സക്കായി പോകുമ്പോള്‍ പ്രാര്‍ത്ഥിക്കണം എല്ലാം ശരിയായി തിരികെ വരുമ്പോള്‍ കാണം എന്ന ആത്മവിശ്വാസത്തോടെ പറഞ്ഞിറങ്ങിയ അച്ചന്റെ വാക്കുകള്‍ ഇന്ന് ഒരു നീറ്റലായിമുഴങ്ങുകയാണ്...

ആത്മാര്‍ത്ഥത നിറഞ്ഞ സൗഹൃദങ്ങള്‍ ഫെലിക്സ് അച്ചന് എന്നും  കരുത്തായിരുന്നു. പരിശീലന കാലഘട്ടങ്ങളിലും തുടര്‍ന്ന് ലഭിച്ച ശുശ്രൂഷാ മേഖലകളിലും അത് തിരിച്ചറിയപ്പെട്ടതാണ്. എപ്പോഴും മുഖത്ത് നിറഞ്ഞ് നില്‍ക്കുന്ന പുഞ്ചിരിയും, കരുതല്‍ നിറഞ്ഞ ഇടപെടലുകളും, നര്‍മ്മം നിറഞ്ഞ സംഭാഷണങ്ങളും സൗഹൃദങ്ങളെ കൂടുതല്‍ ആഴമുള്ളതാക്കായിരുന്നു. പ്രായഭേദമന്യേ ഏവരെയും തന്റെ സൗഹൃദവലയത്തിലേക്ക് അച്ചന്‍ സ്വാഗതം ചെയ്തിരുന്നു. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും അച്ചന്‍ ഏറെ പ്രിയപ്പെട്ടവനായിരുന്നു. ശുശ്രൂഷാകാലഘട്ടങ്ങളില്‍ അച്ചന്‍ നടത്തിയ യുവജനശുശ്രൂഷകള്‍ ഏവരുടെയും മനസ്സില്‍ പച്ച കെടാതെ നില്‍ക്കുകയാണ്. സഹവൈദികരുടെ അനുഭവങ്ങളും വ്യത്യസ്തമല്ല. പക്ഷെ അതിനുവേണ്ടി തന്റെ ഉറച്ച ബോദ്ധ്യങ്ങളിലും നിലപാടുകളിലും അച്ചന്‍ കലര്‍പ്പു വരുത്തിയിരുന്നില്ല. അച്ചനുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്ന അനേകായിരങ്ങളും മൃതസംസ്‌കാരവേളയില്‍ പങ്കെടുത്തിരുന്ന ആളുകളും അച്ചന്റെ സൗഹൃദത്തിന്റെ അടയാളങ്ങളാണ്. 

ബലിപീഠത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ജീവിതമായിരുന്നു അച്ചന്റേത്. പ്രാര്‍ത്ഥിച്ചൊരുങ്ങി അര്‍പ്പിച്ചിരുന്ന ബലികള്‍ വരദാനമായി ലഭിച്ച സംഗീതംകൂടി ചേര്‍ത്തപ്പോള്‍ ദൈവകൃപയുടെ വലിയ അനുഭവങ്ങളായി മാറിയിരുന്നു.രോഗത്താല്‍ കലുഷിതമായ അവസാനകാലഘട്ടത്തെ സഹനങ്ങള്‍ പരിഭവങ്ങളില്ലാതെ സ്വീകരിക്കാന്‍ അച്ചന് സാധിച്ചതും ഈ ബലിയുടെ കരുത്തുകൊണ്ടാകും. തന്റെ രോഗവിവരം അറിഞ്ഞപ്പോള്‍ അതിനെ പ്രതി മറ്റാരും പ്രത്യേകിച്ച് മാതാപിതാക്കളും സഹോദരങ്ങളും നൊമ്പരപ്പെടരുത് എന്ന് അച്ചന് നിര്‍ബന്ധമായിരുന്നു. പലപ്രാവശ്യം അത് തന്റെ സുഹൃത്തുക്കളോട് പറയുകയും ചെയ്തിരുന്നു. അച്ചന്റെ സഹനങ്ങള്‍ മിശിഹായുടെ ബലിയോട് ചേര്‍ക്കപ്പെടുകയായിരുന്നു. അച്ചനുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്ന അനേകര്‍ ഇന്നും ഒരുമാദ്ധ്യസ്ഥ്യം പോലെ അത് തുടരുകയാണ്. ലളിതമായ ജീവിതശൈലി അനുവര്‍ത്തിച്ചിരുന്ന അച്ചന്‍ മറ്റുള്ളവരോട് വലിയകരുതല്‍ സൂക്ഷിക്കുന്നതിലും വീഴ്ചവരുത്തിയിരുന്നില്ല.  തന്റെ കയ്യില്‍ ഉള്ളതൊക്കെയും നിര്‍ദ്ധനരായ ഒരുകുടുംബത്തിനു നല്കണമെന്നതായിരുന്നു അച്ചന്റെ ആഗ്രഹം. സഹപാഠികളോട് അച്ചന്‍ അത് സൂചിപ്പിക്കുകയും ചെയ്തിരുന്നു.

1986 മാര്‍ച്ച് 3-ാം തീയതി വെട്ടിമുകള്‍ എം.സി. എബ്രാഹം-ത്രേസ്യാമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനായി ഭൂജാതനായ ബഹുമാനപ്പെട്ട ഫെലിക്സ് അച്ചന്‍ സെന്റ് ജോസഫ് ടൗണ്‍ സ്‌കൂളിലും ഇമ്മാനുവേല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും എസ്.ബി. ഹയര്‍ സെക്കണ്ടറി സ്‌കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസവും ചങ്ങനാശേരി എസ്.ബി. കോളേജില്‍ എം.എ. പഠനവും പൂര്‍ത്തിയാക്കി കുറിച്ചി മൈനര്‍ സെമിനാരിയിലും കുന്നോത്ത് മേജര്‍ സെമിനാരിയിലും ആലുവാ പൊന്തിഫിക്കല്‍ സെമിനാരിയിലുമായി വൈദിക പരിശീലനം നേടിയ അച്ചന്‍ 2013 ഡിസംബര്‍ 31-ാം തീയതി പുരോഹിതനായി അഭിഷിക്തനായി. എടത്വാ ഫൊറോന പള്ളിയില്‍ വൈദിക ശുശ്രൂഷ ആരംഭിച്ച അച്ചന്‍ അഞ്ചല്‍, പഴയൂര്‍, മീന്‍കുളം സ്‌കൂള്‍, കുമരകം വടക്കുംകര എന്നീ ഇടവകകളില്‍ ശുശ്രൂഷ ചെയ്തു. കുമരകത്തെ ശുശ്രൂഷകളൊടൊപ്പം കോട്ടയം സീരിയില്‍ സുറിയാനി പഠിക്കുന്നതിനും അച്ചന്‍ സമയം കണ്ടെത്തിയിരുന്നു. ദീര്‍ഘനാള്‍ ആശുപത്രികളില്‍ രോഗശയ്യയിലായിരുന്ന അദ്ദേഹം 2019 ഫെബ്രുവരി മാസം 25-ാം തീയതി ദൈവസന്നിധിയിലേക്ക് യാത്രയായി. 2019 ഫെബ്രുവരി മാസം 27-ാം തീയതി മാതൃ ഇടവകയായ വെട്ടിമുകള്‍ സെന്റ് മേരീസ് ദൈവാലയത്തില്‍ അഭിവന്ദ്യ ജോസഫ് പോരുംന്തോട്ടം പിതാവിന്റെയും അഭിവന്ദ്യ തോമസ് തറയില്‍ പിതാവിന്റെയും കാര്‍മ്മികത്വത്തില്‍ മൃതസംസ്‌കാര ശുശ്രൂഷകള്‍ നടത്തപെട്ടു. 

1986 ലെ മംഗളവാര്‍ത്താതിരുനാളില്‍ ഈ ഭൂമിയില്‍ ജന്മം കൊണ്ട കര്‍ത്താവിന്റെ തിരുവയസ്സോളം ഭൂമിയില്‍ ശുശ്രൂഷ നല്‍കിയ ഫെലിക്സച്ചന്‍ നമുക്കുവേണ്ടി സ്വര്‍ഗ്ഗത്തില്‍ പ്രാര്‍ത്ഥിക്കുന്നുണ്ട് നമുക്കു വിശ്വസിക്കാം

ഫാ. ജോസഫ് പുരയ്ക്കല്‍

 


Latest News

പ്രിയപ്പെട്ട മാത്യു വെട്ടിത്താനത്തച്ചന് ചങ്ങനാശേരി അതിരൂപതാ കുടുംബത്തിന്റെ ആദരാഞ്ജലികൾ ...
വത്തിക്കാൻ്റെ ജപ്പാനിലെ അപ്പസ്തോലിക് നുൺഷ്യോ ആർച്ച് ബിഷപ് മാർ ജോസഫ് ചേന്നോത്ത് കാലം ചെയ്തു.
അഭിവന്ദ്യ പോള്‍ ചിറ്റിലപ്പിള്ളി പിതാവിന് ചങ്ങനാശേരി അതിരൂപതയുടെ ആദരാഞ്ജലികൾ .
റവ. ഫാദർ ജോർജ് കുരിശുംമൂട്ടിൽ കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ
ബർണാർദച്ചൻ: സുറിയാനി കത്തോലിക്കരുടെ പ്രഥമ സഭാചരിത്രകാരൻ
അജപാലന ആഭിമുഖ്യങ്ങളില്‍ കാതലായ മാററങ്ങള്‍ വരുത്തണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ പിതാവിന്‍റെ ജീവിതരേഖ
അഭിവന്ദ്യ മാർ ജോസഫ് പവ്വത്തിൽ നവതിയുടെ നിറവിൽ
കോവിഡ് ബാധിച്ചവരുടെ മൃതദേഹം ദഹിപ്പിക്കുന്നതിനു തടസമില്ല: ചങ്ങനാശേരി അതിരൂപത.
സഹന പുത്രി വി. അൽഫോൻസാമ്മ
റവ. സി. ജെയിൻ കൊട്ടാരം CMC (1935-2020):
Mar James Kalacherriyude Edayalekhanamgal Oru Padanam (Trans. Fr Sebastian Kalacherry)
അതിരൂപതാദിനത്തില്‍ 'ഹരിതസമൃദ്ധി' യ്ക്ക് തുടക്കം
മോൺസിഞ്ഞോൾ ജോർജ് കൂവക്കാട് വത്തിക്കാൻ കേന്ദ്രകാര്യാലയത്തിൽ നിയമിതനായി.
ഈശോയുടെ ‘ഇരട്ട’യായ തോമാശ്ലീഹാ. ദുക്റാന തിരുനാളും നസ്രാണികളും: ജൂലൈ 3 - ദുക്റാന തിരുനാളാചരണം
133-ാമത് അതിരൂപതാ ദിനാഘോഷ റിപ്പോര്‍ട്ട്
21-ാമത് ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ റിപ്പോര്‍ട്ട്
അഞ്ചാമത് അതിരൂപതാ മഹായോഗം 2020 ഡിസംബര്‍ 16-19 തീയതികളില്‍
ജപമാല പ്രാര്‍ത്ഥനയുടെ ലുത്തീനിയയിൽ മൂന്നു യാചനകൾ കൂട്ടിച്ചേര്‍ക്കാന്‍ ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശം.
പാലക്കാട് രൂപതയുടെ പ്രഥമ സഹായ മെത്രാനായി മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അഭിഷിക്തനായി
ചങ്ങനാശേരി അതിരൂപതയുടെ ഔദ്യോഗിക യൂറ്റൂബ് ചാനലായ MAAC TV ഉദ്ഘാടനം ചെയ്തു.
പ്രവാസികൾക്കു യാത്രാ ടിക്കറ്റ് നൽകി ചങ്ങനാശേരി പ്രവാസി അപ്പസ്തോലേറ്റ്
‘സൂലാഖാതിരുന്നാൾ (സ്വർഗാരോഹണത്തിരുന്നാൾ)’
133 മത് അതിരൂപതാ ദിനം മെയ് 20-ാം തീയതി ചങ്ങനാശ്ശേരി അതിരൂപതാ കേന്ദ്രത്തിൽ ആചരിച്ചു.
ദൈവകാരുണ്യത്തിന്റെ മനുഷ്യമുഖം
തരിശുഭൂമിയിലെ കൃഷി
അത്യപൂര്‍വ്വമായൊരു പെസഹാചരണം
ഈ വര്‍ഷം വീടുകളിലെ പെസഹാചരണത്തിനു ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ദൈവത്തില്‍ ആശ്രയിച്ചും ജാഗ്രത പുലര്‍ത്തിയും ഈ പകര്‍ച്ചവ്യാധിയെ നമുക്ക് അതിജീവിക്കാം
അതിരൂപതയില്‍ മതബോധനം സ്മാര്‍ട്ടാകുന്നു.
സാമ്പത്തിക സംവരണം നടപ്പിലാക്കാത്ത കേരള സർക്കാർ നടപടി കടുത്ത അനീതി: രൂപതകളുടെ സംയുക്ത സമിതി.
സാമ്പത്തിക സംവരണവും നീതി നിഷേധങ്ങളും
ഭരണഘടനാപരമായ വിദ്യാഭ്യാസ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം
പെന്തക്കോസ്തായ്ക്ക് ഒരുക്കമായി പ്രാര്‍ത്ഥനാദിനങ്ങള്‍
ജീവകാരുണ്യത്തിന് 43 കോടി ചിലവഴിച്ച് അതിരൂപത
അതിരൂപതാ എക്‌സലന്‍സ് അവാര്‍ഡ് പ്രൊഫ. ജെ. ഫിലിപ്പിന്
മാര്‍ നെസ്‌തോറിയസിന്റെ കൂദാശക്രമത്തെക്കുറിച്ച്
ആത്മാര്‍ത്ഥ നിറഞ്ഞ സൗഹൃദങ്ങള്‍ക്ക് ഉടമയായ പാടിയത്തച്ചന്‍
ഡിസംബര്‍ 18 അത്ഭുതസ്ലീവായുടെ തിരുനാളാചരണം
മോൺ. കണ്ടങ്കരി: ആധുനിക ചങ്ങനാശേരിയുടെ ശില്പി
..ചർച്ച് ബിൽ വെബ്‌സൈറ്റിൽ നിന്നും പിൻ വലിക്കണം: ജാഗ്രതാ സമിതി
ഞായറാഴ്ചകളിലെ പിഎസ്‌സി പരീക്ഷ ഒഴിവാക്കണം: കത്തോലിക്കാ കോൺഗ്രസ്
മതസ്വാതന്ത്ര്യം ധ്വംസിക്കുന്ന നിലപാടുകള്‍ അംഗീകരിക്കാനാവില്ല: ജാഗ്രതാസമിതി
മതബോധനശുശ്രൂഷയും സഭാത്മക ജീവിത പരിശീലനവും
ദേശീയ വിദ്യാഭ്യാസനയം കുറ്റമറ്റരീതിയില്‍ രൂപീകരിക്കണം
പഞ്ചവത്സര അജപാലനപദ്ധതി ദ്വിതീയ വര്‍ഷം
കുട്ടനാടിനു സമഗ്രവികസനം: മന്ത്രി ജി. സുധാകരന്‍
ക്രൈസ്തവ നവോത്ഥാന മുന്നേറ്റങ്ങളെ അവഗണിക്കുന്നത് അപലപനീയം: ജാഗ്രതാസമിതി
കുട്ടനാട്ടില്‍ വേണ്ടത് പരിസ്ഥിതിക്കിണങ്ങുന്ന പദ്ധതികള്‍: മാര്‍ പെരുന്തോട്ടം 
വിശുദ്ധിയുടെ പരിമളം പരത്തുന്ന ഓർമ
2018-ലെ ജലപ്രളയവും കുട്ടനാടിന്റെ പുനര്‍സൃഷ്ടിയും.
ഭരണഘടനാവിരുദ്ധതയുടെ ഇരുവഴികളിലൂടെ സര്‍വ്വാധിപത്യത്തിലേക്ക് ??
മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത സപ്തതിയിലേക്ക്
മാണിക്യക്കല്ലായ മാര്‍ഗ്ഗം
132-ാമത് അതിരൂപതാ ദിനാഘോഷ റിപ്പോര്‍ട്ട്
സംയുക്ത ക്രൈസ്തവ സമ്മേളനം
സഭാമക്കള്‍ വിവേകവും അച്ചടക്കവും പാലിക്കണം
കബറിടത്തില്‍ കണ്ടതും ചരിത്രം മൊഴിഞ്ഞതും...
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം
ആദ്ധ്യാത്മിക രംഗത്തെ പാളിച്ചകള്‍
മാർക്സിസത്തിന്‍റെ ഭാവി കേരളത്തിൽ
ചങ്ങനാശേരിയില്‍ ദൈവശാസ്ത്ര സിമ്പോസിയം
ഇന്ത്യന്‍ ഭരണഘടന രൂപീകരണത്തില്‍ ക്രൈസ്തവദര്‍ശനങ്ങള്‍
തിരുവനന്തപുരം ലൂർദ്മാതാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാരഥ്യം ചങ്ങനാശേരി അതിരൂപത ഏറ്റെടുക്കുന്നു
ഫോര്‍വേഡഡ് തിന്മ..
ഏക കത്തോലിക്കാ സഭയില്‍ വിവിധ സഭകളോ ?
2018-ലെ ജലപ്രളയവും കുട്ടനാടിന്റെ പുനര്‍സൃഷ്ടിയും
വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും തൊഴില്‍ കണ്ടെത്തുന്നതിന് പരിശീലന പദ്ധതി; OSAP
അതിരൂപതാ ദിനാചരണത്തിന്റെ ഇടവകതല ആഘോഷങ്ങള്‍ക്ക് തുടക്കം
സപ്പോര്‍ട്ട് എ ചൈല്‍ഡ് പദ്ധതി
സഭകളുടെ വ്യക്തിത്വം
വിശ്വാസ സംരക്ഷണത്തിന് എല്ലാ സമുദായങ്ങളും ഒന്നിച്ചുനില്‍ക്കണം: മാര്‍ തോമസ് തറയില്‍
സർവാധിപത്യത്തിലേക്കു തേർതെളിക്കാൻ വിദ്യാഭ്യാസരംഗം
സഭ പ്രതിസന്ധികളെ അതിജീവിക്കണം