ലോകത്തെ ഏറ്റവും പ്രായമേറിയ വ്യക്തിയെന്ന റെക്കോര്‍ഡ് സിസ്റ്റര്‍ ആന്‍ഡ്രെയ്ക്ക്

Wednesday 27 April 2022

ലോകത്തെ ഏറ്റവും പ്രായമുള്ള വ്യക്തിയെന്ന പേരോടെ ശ്രദ്ധ നേടിയ ജപ്പാന്‍ സ്വദേശിനി കാനെ തനാക അന്തരിച്ചതോടെ ഈ പദവി കത്തോലിക്ക സന്യാസിനിയ്ക്ക്. ‘ഡോട്ടേഴ്സ് ഓഫ് ചാരിറ്റി സമൂഹാംഗവും ഫ്രഞ്ച് സ്വദേശിനിയുമായ സിസ്റ്റര്‍ ആന്‍ഡ്രെ എന്നറിയപ്പെടുന്ന ലുസില്ലേ റാണ്ടോണ്‍ ആണ് പ്രായ റെക്കോര്‍ഡില്‍ ഒന്നാമത് എത്തിയിരിക്കുന്നത്. 118 വയസ്സു പ്രായമാണ് സിസ്റ്റര്‍ക്കുള്ളത്. ഒരു ഗ്ലാസ്സ് വൈനും, ചോക്കലേറ്റുമായി ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സിസ്റ്റര്‍ തന്റെ 118-മത് ജന്മദിനം ആഘോ ഷിച്ചത്. തന്റെ 117-മത്തെ ജന്മദിനത്തിനു മുന്നായി സിസ്റ്റര്‍ ആന്‍ഡ്രെക്ക് കോവിഡ് പിടിപ്പെട്ടിരുന്നു. എന്നാല്‍ രോഗത്തെ അതിജീവിക്കുവാന്‍ സിസ്റ്റര്‍ക്ക് കഴിഞ്ഞു.
 
ഒന്നാം ലോക മഹായുദ്ധത്തിനും ഒരു ദശകം മുന്‍പ് 1904 ഫെബ്രുവരി 11 നാണ് സിസ്റ്റര്‍ ആന്‍ഡ്രെയുടെ ജനനം. തന്റെ പത്തൊന്‍പതാമത്തെ വയസ്സില്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ച അവര്‍ ഇരുപത്തിയ ഞ്ചാമത്തെ വയസ്സില്‍ ഒരു ഫ്രഞ്ച് ആശുപത്രിയില്‍ പ്രായമായവരെയും അനാഥരെയും ശുശ്രൂഷിക്കുവാന്‍ തുടങ്ങി. 40-മത്തെ വയസിലാണ് ഡോട്ടേഴ്സ് ഓഫ് ചാരിറ്റി സമൂഹത്തില്‍ ചേരുന്നത്. ഫ്രാന്‍സിലെ ടൌലോണിലെ സെന്റ്‌-കാതറിന്‍ ലബോറെ റിട്ടയര്‍മെന്റ് ഹോമിലാണ് അന്ധയായ സിസ്റ്റര്‍ ആന്‍ഡ്രി ഇപ്പോള്‍ കഴിയുന്നത്. വീല്‍ ചെയറില്‍ ആണെങ്കിലും വളരെ സന്തോഷത്തോടെയാണ് സിസ്റ്റര്‍ ജീവിക്കു ന്നതെന്നു ഹോമിന്റെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായ ഡേവിഡ് ടാവെല്ല ഫ്രഞ്ച് മാധ്യമമായ ‘ഫ്രാന്‍സ് 24’നോട് പറഞ്ഞു.
 
1997-ല്‍ 122-മത്തെ വയസ്സില്‍ മരണമടഞ്ഞ ജിയന്നെ കാല്‍മെന്റിനെ മറികടക്കണമെന്നാണ് സിസ്റ്ററിന്റെ ആഗ്രഹമെന്നും ടാവെല്ല പറഞ്ഞു. ദിവസംതോറുമുള്ള പ്രാര്‍ത്ഥനയും, ചോക്കലേറ്റുമാണ് തന്റെ ആരോ ഗ്യത്തിന്റേയും, സന്തോഷത്തിന്റെയും രഹസ്യമെന്ന് സിസ്റ്റര്‍ പറഞ്ഞിട്ടുണ്ട്. പുതിയ റെക്കോര്‍ഡിന് സിസ്റ്റര്‍ അര്‍ഹയായതോടെ സെന്റ്‌-കാതറിന്‍ റിട്ടയര്‍മെന്റ് ഹോം ഏപ്രില്‍ 26-ന് ഒരു വാര്‍ത്താ സമ്മേളനം വിളിച്ചുകൂട്ടി.  കാനെ തനാകയുടെ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ‘ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ്’ അധികൃതര്‍ സിസ്റ്റര്‍ ആന്‍ഡ്രെയുടെ ജീവിതത്തെ കുറിച്ച് വീഡിയോ പുറത്തു വിട്ടിരുന്നു.

useful links